Tuesday, October 18, 2022

     അവനവനോട് തന്നെ സംസാരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഏറെ നാളായി അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ട് . ഞാൻ ജീവിക്കുന്നത് പഴയെ ആ പഞ്ചായ്ത്ത് കിണറിന്റെ അടുത്ത് തന്നെയാണ് എന്നു തോന്നുന്നു.  അവിടെയുള്ള ആളുകളെ പോലെയുള്ളവരാണ് ഇവിടെയും ഉള്ളത്. ന്യൂസ് ഓഫ് ബഹ്റൈൻ എന്റെ ശരിയായ ഒരു തീരുമാനമായിരുന്നോ എന്ന് എനിക്ക് സംശയം ഉണ്ട്. പക്ഷേ അതിലേക്ക് അടുപ്പിക്കുന്നതായിരുന്നു ചുറ്റുമുള്ളതെല്ലാം. ഒരു ഇം​ഗ്ലീഷ് പത്രത്തിൽ ജോലി ചെയ്യണമെന്ന ആ​ഗ്രഹമായിരിക്കും എന്നെ അതിലേക്ക് എത്തിച്ചത്. പക്ഷേ ചിലപ്പോളെല്ലാം കാര്യങ്ങൾ വളരെ ശോകമാണ്. എനിക്കൊൊരു വാക്കോ വരിയോ ആത്മവിശ്വസ്ത്തോടെ എഴുതാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും വീർപ്പുമുട്ടിക്കുന്ന പലരുടെയും വിടുവായിത്തരങ്ങൾക്കും അതിലുപരി അടിച്ചമർത്തലുകൾക്കും ഇടയിലാണ് ഞാനെന്ന തോന്നൽ ശക്തിപ്പെട്ടു വരികയാണ്. 

എനിക്ക് രക്ഷപ്പെടണമെന്ന് തോന്നുന്നുണ്ടെങ്കിലും സാമ്പത്തികമായുള്ള കെട്ടുറപ്പോ ഇല്ല, അതുപോലെ ആരെയെങ്കിലും ആശ്രയിച്ചു ജീവിക്കാനും പറ്റില്ല.  ഒരിക്കൽ നമ്മൾ നമ്മളുടേതായ സ്വയം പര്യാപ്തത നേടിയാൽ പിന്നെ ഒരിക്കലും ഒന്നിനും ആരെയും ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അച്ഛന്റെ വേർപാട് എന്നെ വല്ലാതെ തളർത്തുന്നു. ഒറ്റയ്ക്ക് ആകുമെന്ന ഭയം വല്ലാതെ പേടിപ്പെടുത്തുന്നു. വരാനിരിക്കുന്നത് ഏറ്റവും മോശമായ ഒരു കാല്മാണെങ്കിലോ എന്നൊക്കെ തോന്നുകയാണ്. പുതുതായി ഒന്നും തന്നെ ആരോടും വെളിപ്പെടുത്താനില്ല. ഏതാണ് വേണ്ടത് എന്ന കൃത്യമായ ബോധ്യം എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. എല്ലാത്തിനും ഉത്തരമായി  സാമ്പത്തികമായി ആരെയും ആശ്രയിക്കാതെ ഇരിക്കുന്നത് തന്നെയാണ് ഏറ്റവും നല്ല അവസ്ഥ എന്ന തോന്നലാണ് ഒരു ജോലിയിൽ തന്നെ ഇങ്ങനെ കടിച്ചുതൂങ്ങുന്നത്. തീപിടിപ്പിക്കുന്ന എന്തെങ്കിലും എനിക്ക് ആവശ്യമാണെന്ന് തോന്നുണ്ടെങ്കിലും ഉറക്കെ പറയാൻ തോന്നുന്നില്ല. വീട്ടിലേക്കുള്ള വഴി നഷ്ടമാകുകയാണോ എന്നു തോന്നുന്നു. എല്ലാം തോന്നലുകളാണെങ്കിലും യാഥാർത്ഥ്യമായത് എന്തൊക്കെയോ ഉണ്ട്. അതുകൊണ്ടായിരിക്കാം അനാഥമായൊരു വിങ്ങലിങ്ങനെ വരിച്ചുമുറുകുന്നത്. 

ആരോടൊക്കെയോ സംസാരിക്കണം എന്നുണ്ട്. പക്ഷോ ആര് എന്ന ചോദ്യമാണ്. പതിയെ പതിയെയാണെങ്കിലും ഇടങ്ങൾ ഇല്ലാതിയിട്ടുണ്ട്. അതു സത്യമാണ്.അതുകൊണ്ട് കൂടിയാണ്  അവശേഷിപ്പുകളിൽ നോക്കിയിരുന്നാണ് ജീവി്തത്തെ കരുപ്പിടിപ്പിക്കുന്നത്. എന്നും എന്തെങ്കിലും എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ? ഞാൻ കുറച്ചുകൂടി വെളിച്ചമാകുമായിരുന്നു. ഞാൻ കുറച്ചു കൂടി ജീവനുള്ളതാകുമായിരുന്നു. 

No comments:

Post a Comment